🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, November 16, 2023

കുഞ്ചൻ നമ്പ്യാർ /adhyapakakkoottam

അധ്യാപകക്കൂട്ടം സാഹിത്യകാരന്മാരെ അറിയാം

കുഞ്ചൻ നമ്പ്യാർ

പണ്ട് ഒരു ബ്രാഹ്മണൻ കിളളിക്കുറിശ്ശിമംഗലം ക്ഷേ ത്രത്തിലെത്തി. അദ്ദേഹത്തിൻറെ.കയ്യിൽ ഒരു പണക്കിഴി ഉണ്ടായിരുന്നു. ഇന്നത്തെ പാലക്കാട് ജില്ലയിലാണ് കി ളളിക്കുറിശ്ശിമംഗലം എന്ന ഗ്രാമം,

പണക്കിഴി ക്ഷേത്രക്കുളപ്പടവിൽ വച്ച് ബ്രാഹ്മണൻ കുളിക്കാനിറങ്ങി. ആ സമയത്ത് ഒരു പശു വന്ന് പണക്കി ഴിക്ക് മേലെ ചാണകമിട്ടു. കുളി കഴിഞ്ഞ് കയറിയ ബ്രാഹ്മണൻ പണക്കിഴി കാണാതെ ആകെ പരിഭ്രാന്തനായി നിലവിളി തുടങ്ങി. ആ നാട്ടിലുളളവരെല്ലാം വിവരമറി ഞ്ഞു. ബ്രാഹ്‌മണൻ സങ്കടപ്പെട്ട് അവിടെയുളള ആൽ ത്തറയിലിരുന്നു.

ആ ക്ഷേത്രത്തിൽ കഴകക്കാരിയായിരുന്ന നങ്ങ്യാർക്ക് (ക്ഷേത്രവും പരിസരവും വൃത്തിയാക്കലും മാലകെട്ടലും മറ്റുമാണ് കഴകക്കാരുടെ ജോലി) കുളപ്പടവ് വൃത്തിയാ ക്കാനായി ചാണകം വാരിയപ്പോൾ പണക്കിഴി കിട്ടി. അവരത് വേഗം ബ്രാഹ്‌മണന് നൽകി. അത് വാങ്ങിയ അദ്ദേഹം സന്തോഷത്തോടെ നങ്ങ്യാരെ അനുഗ്രഹിച്ചു.

“നല്ലവളായ നിനക്ക് ഒരു മകൻ ഉണ്ടാകട്ടെ. അവൻ അതിപ്ര ശസ്തനായിരിക്കട്ടെ.....

ആ മകനാണ് കുഞ്ചൻ നമ്പ്യാർ! നമ്പ്യാരുടെ ജനനത്തെക്കുറിച്ച് ഈ ഐതിഹ്യമല്ലാതെ വ്യ ക്തമായ മറ്റ് രേഖകളില്ല.

പ്രാരംഭവിദ്യാഭ്യാസം നേടിയ ശേഷം നമ്പ്യാർ ചെമ്പകശ്ശേരി രാജധാനിയായ അമ്പലപ്പുഴയി ൽ ചെന്നു താമസമാക്കി. ഇവിടെ താമസിക്കുന്ന കാലത്താണ് നമ്പ്യാർ സംസ്കൃതത്തിലും മല യാളത്തിലും പാണ്ഡിത്യം നേടിയത്.

ഓട്ടൻതുള്ളൽ ആവിർഭാവിക്കുന്നു

ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്ര ത്തിൽ ചാക്യാർ കൂത്തു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കൂത്തിന് മിഴാവു കൊട്ടിയിരുന്നത് കുഞ്ചൻ നമ്പ്യാരായിരുന്നു


കൂത്തിനിടയ്ക്ക് നമ്പ്യാർക്ക് ഉറ ക്കം വന്നു. മിഴാവ് കൊട്ടുന്നിടത്തു തന്നെ ഇരുന്ന് നമ്പ്യാർ ഉറങ്ങാൻ തുടങ്ങി. ഈ തക്കത്തിന് ചാക്യാർ നമ്പ്യാരെ കണക്കിനു കളിയാക്കി. ചാക്യാരുടെ പരിഹാസത്തിനു പ്ര തികാരം ചെയ്യുന്നതിനായി അന്നു രാത്രിയിൽ തന്നെ 'കല്യാണസൗഗ ന്ധികം' കഥ നമ്പ്യാർ തുള്ളൽ രൂപ ത്തിലെഴുതി.

അടുത്ത ദിവസം ചാക്യാർ കൂത്തു തുടങ്ങിയപ്പോൾ കുരുത്തോലയും മറ്റും അണിഞ്ഞ് താളമേളങ്ങ ളോടുകൂടി പടിഞ്ഞാറേ കളിത്തട്ടി ൽ നിന്നുകൊണ്ട് നമ്പ്യാർ തുള്ളൽ തുടങ്ങി. പുതിയ കലാരൂപം അവി ടെ വന്ന ജനത്തിന് നന്നേ രസിച്ചു. ജനങ്ങൾ കൂത്തുകാണാൻ നിൽ ക്കാതെ തുള്ളൽ കാണാൻ ചെന്നു. ഇതാണ് തുള്ളലിന്റെ ആവിർഭാവത്തിനു പിന്നിലുള്ള ഐതിഹ്യം.

ചാക്യാരുടെ പരാതിയനുസരിച്ച് ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിൽ തുള്ളൽ വിലക്കിയി രുന്നുവെന്ന കാര്യം ഈ ഐതിഹ്യ ത്തിനു ബലം നൽകുന്നു

ഓട്ടൻ, പറയൻ, ശീതങ്കൻ എന്നി
ങ്ങനെ തുള്ളലുകൾ മൂന്നു വിധമുണ്ട്.

ഓട്ടൻ തുളളലിൽ വേഷം കെട്ടുന്നയാൾ തന്നെയാണ്പാടുകയും ചെയ്യുന്നത്. പക്ക മേളക്കാർ അതേറ്റു പാടും. മദ്ദളവും കൈമണിയുമാണ് പക്ക മേളം. പഴയ പടയണിതുള്ളലിലെ വേഷം പരിഷ്കരിച്ചാണ് തുള്ളലിൽ സ്വീകരിച്ചിരിക്കു ന്നത്. മൂന്നു തുള്ളലിന്റെയും വേഷവിധാനത്തിന് വ്യത്യാസമുണ്ട്. 

നമ്പ്യാർ സാഹിത്യത്തിന്റെ സവി ശേഷത, അതിനു കേരളം വിട്ടൊരു കഥാരംഗവും വർത്തമാനകാലം വിട്ടൊരു കാലവും ഇല്ലെന്നുള്ളതാണ്.

 സംസ്കൃതത്തിലും മലയാളത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹത്തിന് ഹിന്ദു സ്‌ഥാനി,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു.  സമൂഹത്തിലെ ദുരാചാരങ്ങൾ ക്കും ദുർനയങ്ങൾക്കുമെതി രെയാണ് അദ്ദേഹം ആക്ഷേപ ഹാസ്യം ചൊരിഞ്ഞത്. ജനങ്ങളുടെ സംഭാഷണശൈലി യിൽ നിന്ന് ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലി കളും സ്വീകരിച്ച മറ്റൊരു കവി മലയാള ഭാഷയിലില്ല.


നമ്പ്യാരുടെ കാവ്യ പ്രപഞ്ചം

"ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് “എമ്പ്രാനല്പ്‌പം കട്ടു ഭുജിച്ചാ- ലമ്പലവാസികളൊക്കെ കക്കും." "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം."

'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ." കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" 'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ" ' പക്ഷീന്ദ്രനുണ്ടു ഗരുഢനെന്നോർത്തിട്ടു മക്ഷികക്കൂട്ടം ഗരിക്കും കണക്കിനെ"
'ഭടജനങ്ങടെ നടുവിലിന്നൊരു പടയണിക്കിഹ കൂടുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷ തന്നെ ചിത്രം വരൂ"

• "കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും" "പരമാർത്ഥത്തെ വിചാരിപ്പാതെ പരിഹാസത്തെ നടത്തീടരുത്"

**********************
രചന : ഗീത പി.
എസ്.പി.എം. യു.പി.എസ്
ആയിക്കുന്നം
കൊല്ലം.

No comments:

Post a Comment