🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, September 30, 2023

ഗാന്ധിജയന്തി/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഗാന്ധിജയന്തി
ഗാന്ധി സൂക്തങ്ങൾ, ചിത്രങ്ങൾ, മൊഴികൾ
Collected by :
Suresh Kattilangadi


ഗണിത ക്വിസ് (LP/ UP) /Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതശാസ്ത്രമേള

ഗണിത ക്വിസ് (LP/ UP)
തയ്യാറാക്കിയത് :
ലിജി ടീച്ചർ
മാനവേദൻ യു. പി.എസ്.
മഞ്ചേരി, മലപ്പുറം




ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങാം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതശാസ്ത്രമേള

ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങാം.

അധ്യാപകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്രമേളക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്ക് ഒരുക്കിയ കൈത്താങ്ങ്.
ക്ലാസ് നയിച്ചത് : തോംസൺ കുമാരനല്ലൂർ,
ഗവ. എച്ച്. എസ്. എസ് ആനക്കര, പാലക്കാട്


Thursday, September 28, 2023

ശാരിക സോഫ്ട് വെയർ /adhyapakakkoottam

അധ്യാപകക്കൂട്ടം ഐ.ടി.മേള

ശാരിക സോഫ്ട് വെയർ

ഈ വർഷത്തെ ഐ.ടി. മേളയിൽ മലയാളം ടൈപ്പിംഗ് മത്സരത്തിന് ഉപയോഗിക്കുന്ന സോഫ്ട് വെയർ ആയ "ശാരിക'' സോഫ്ട് വെയറും അത് ഇൻസ്റ്റാൾ ചെയ്യുന്ന വിധവും ലഭിക്കുന്നതിന്.
Username: Adhyapakakkoottam01
Password: pass


വിശദീകരണം :
ജയദീപ് മാഷ് , കോഴിക്കോട്.


ഗണിത ശാസ്ത്രേ മേള ക്വസ് LP, UP /Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിത ശാസ്ത്രേമേള

ഗണിത ശാസ്ത്രേ മേള ക്വസ് LP, UP




Wednesday, September 27, 2023

ശാസ്ത്രമേളക്കൊരുങ്ങാം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്കൊരുങ്ങാം

ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്ക് വേണ്ടി അധ്യാപക കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ്സ്.
ക്ലാസ് നയിച്ചത്:
ശ്രീ. പ്രസാദ് പി.വി


കലാ രചന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ..../adhyapakakkoottam

അധ്യാപകക്കൂട്ടം കലാമേള

കലാ രചന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ....

സ്കൂൾ  കലോത്സവങ്ങളുടെ കാലമായി. കലാ സാഹിത്യ മേഖലകളിലെ  താൽപര്യവും കഴിവും അവതരിപ്പിക്കാനുള്ള അവസരങ്ങളാണിത്. കലാരചനകളുമായി ബന്ധപ്പെട്ടു നടക്കുന്ന മത്സരങ്ങളാണ് പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, കൊളാഷ് എന്നിവ.  സ്വതന്ത്രമായ ആവിഷ്ക്കാരമാണ് കലാരചനാ മത്സരങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. മത്സരാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ മികച്ചതാക്കാനുള്ള ചില നിർദ്ദേശങ്ങൾ 

കാർട്ടൂണിന് ഒരു മണിക്കൂറും മറ്റു മത്സരങ്ങൾക്ക്  രണ്ടുമാണ് മത്സര സമയം.
വിഷയാധിഷ്ഠിതമായ രചനകളാണ് ചെയ്യാനുണ്ടാവുക. സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ തുടക്കം മുതലേ ശ്രദ്ധ വേണം.  എങ്ങനെ ചിത്രീകരിക്കണമെന്ന് പേപ്പറിൻ്റെ ഒരു മൂലയിൽ ചെറുതാക്കി ഒരു കരട് വരച്ചു നോക്കുന്നത്  ഗുണകരമാവും. വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ പരമാവധി സാധ്യതകൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.


*പെൻസിൽ ഡ്രോയിംഗ്* 

H.B പെൻസിൽ പ്രാഥമിക രചനയ്ക്കും 2 B മുതൽ 10 B വരെയുള്ള പെൻസിൽ,    ഷേഡിംഗിനും ആവശ്യാനുസരണം ഉപയോഗിക്കാം. നാലുഭാഗവും മാർജ്ജിൻ വരച്ചിടുന്നത് കാലോചിതമായ രീതിയല്ല. മൊത്തത്തിലുള്ള രൂപം തയ്യാറാക്കൽ, അതിൽ വിശദാംശങ്ങൾ ചെയ്യൽ, പൂർണ്ണത വരുത്തൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെ  ചിത്രം പൂർത്തിയാക്കാം. പ്രധാന കഥാപാത്രം ഏറ്റവും മുന്നിൽ വരുന്ന രീതിയിൽ  വേണം ചെയ്യാൻ. നാലിൽ കൂടുതൽ രൂപങ്ങൾ ആവശ്യമാണ്.  സ്ത്രീകൾ, കുട്ടികൾ എന്നിവരെ വിഷയാനുസൃതം ഉൾപ്പെടുത്തണം. ഭാവം, ചലനം, പ്രായം, വസ്ത്രധാരണം തുടങ്ങിയവയിൽ പ്രകടിപ്പിക്കുന്ന മികവ് ചിത്രത്തെ മികച്ചതാക്കുന്ന ഘടകമാണ്. ശരീരഘടനയുടെ അനുപാതം, സ്ഥാനമനുസരിച്ച് ജീവജാലങ്ങൾക്കും വസ്തുക്കൾക്കുമുള്ള  വലിപ്പക്രമം എന്നിവ പാലിച്ചുകൊണ്ടുള്ള രീതിയാണ് പൊതുവെ മത്സരങ്ങളിൽ അനുവർത്തിച്ചു കാണാറുള്ളത്. 
മരങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ മറ്റു പ്രകൃതി വസ്തുക്കൾ തുടങ്ങിയവ പശ്ചാത്തലത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യത വിഷയാനുസൃതം ഉൾപ്പെടുത്തണം ദൂരക്കൂടുതൽ തോന്നിക്കുന്ന രചന  അഭികാമ്യമാണ്. അകലെയുള്ള വസ്തുക്കൾ വ്യക്തതയാടെ   ചിത്രീകരിക്കേണ്ടതില്ല. തന്നിട്ടുള്ള ആശയം ചിത്രത്തിൽ പ്രകടമാണ് എന്നത് ഉറപ്പു വരുത്തണം.

രൂപങ്ങളുടെയും പശ്ചാത്തലത്തിൻ്റെയും ഒരു ഏകദേശ രൂപം വരച്ചശേഷം  ഓരോന്നിൻ്റെയും വിശദാംശങ്ങളിലേക്ക് കടക്കുന്നതാണ് നല്ലത്. മനുഷ്യനുൾപ്പെടെയുള്ള  ജീവികളെ മുറിച്ചു വരക്കുന്നത് ഭംഗിയല്ല. അതായത് രൂപങ്ങൾ മുഴുവനായി വരച്ചില്ലെങ്കിലും വരച്ചാൽ വരുന്ന വലുപ്പം ഉൾക്കൊള്ളാൻ പേപ്പറിൽ സ്ഥലം വേണം.
നിഴലും വെളിച്ചവും ഫലപ്രദമായി പ്രയോഗിച്ചാലേ ചിത്രത്തിന് ത്രിമാനത്വം കൈവരൂ. വ്യത്യസ്ത രീതിയിലുള്ള വരകൾ അതിനായി ഉപയോഗിക്കാം. (ലയിപ്പിച്ചു ചെയ്യുന്ന രീതി നിലവിലില്ല) വരകളിലെ ശൈലിയാണ് ചിത്രത്തെ വേറിട്ട താക്കുന്നത്. കനമുള്ള പേപ്പറല്ല ലഭ്യമാവുന്നതെങ്കിൽ അടിയിൽ വെക്കാൻ എക്സറെ പേപ്പറോ, 2H പേപ്പറോ  ആവശ്യമാണ്.
 

 *ജലച്ചായം* 

പെൻസിൽ ഡ്രോയിംഗിൻ്റെ പല കാര്യങ്ങളും ഇതിനും ബാധകമാണ്.  സ്കെച്ചിംഗിന് കുറഞ്ഞ സമയം മാത്രമേ വിനിയോഗിക്കാവൂ. വിശദമായ സ്കെച്ചിംഗ് ആവശ്യമില്ല.  അമർത്തി വരക്കുന്നത് മായിച്ചുകളയുമ്പോഴുള്ള പാടുകൾ  പേപ്പറിന് ക്ഷതമുണ്ടാക്കും. നിറങ്ങൾ മുൻകൂട്ടി എടുത്തു വെക്കാം. ഡ്രോയിംഗ് ബോർഡ് ഉപയോഗിച്ച്  ചെയ്യുന്നത് നല്ലതാണ്. പേപ്പറിൻ്റെ പരുപരുത്ത ഭാഗത്താണ് ചെയ്യേണ്ടത്. കൂടുതൽ ലയിപ്പിക്കാതെ പാളികളായി (Tone) ചെയ്യുന്ന രീതിയാണ് അഭികാമ്യം. മൂന്ന് നാലു ടോണുകളിലൂടെ ചിത്രം തീർക്കാം.  ചിത്രീകരണത്തിൽ   വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യമുണ്ട്.
പശ്ചാത്തലം ചെയ്യാൻ പരന്ന ബ്രഷുകൾ ഉപയോഗിക്കുന്നത് നന്ന്. വെള്ളം തട്ടിമറയാതെ സൂക്ഷിക്കണം. തേപ്പുകളുടെ വ്യത്യസ്ത രീതി, നിറ വിന്യാസം, സുതാര്യത നിലനിർത്തൽ തുടങ്ങിയവ ചിത്രത്തിൻ്റെ ആകർഷണമാണ്. ദൂരെയുള്ളവ ഒറ്റ ടോണിൽ തന്നെ തീർക്കാം.
ആർട്ടിസ്റ്റ് നിറങ്ങൾ ഉപയോഗിക്കുന്നതാണ് ഗുണകരം. പാലറ്റുകളോ  വെള്ള നിറത്തിലുള്ള പരന്ന പ്രതലമോ നിറമിശ്രണത്തിന് ആവശ്യമാണ്.
പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിൽ  പേപ്പറിൻ്റെ വെള്ള ഭാഗം ഒഴിച്ചിടുന്ന രീതിയാണ് പൊതുവെ അവലംബിക്കാറുള്ളത്. ബ്രഷോ പേനയോ ഉപയോഗിച്ച് രൂപങ്ങൾക്കു ചുറ്റും  വരയിടുന്നത് ജലച്ചായ ചിത്രത്തിൻ്റെ നിലവാരമില്ലാതാക്കും. പൂർത്തിയായ ചിത്രത്തിൽ പെൻസിൽ സ്കെച്ച് കാണരുത്.

*കാർട്ടൂൺ* 

ഒരു വിഷയത്തിൻ്റെ ഹാസ്യാത്മകമായ ചിത്രീകരണമാണ് കാർട്ടൂൺ. ചിത്രകലയുടെ സാങ്കേതികത്വം ഇതിന് ബാധകമല്ല. ആശയത്തിലെ നർമ്മത്തിനാണ് പ്രാധാന്യം. കുറഞ്ഞ വരകളിലൂടെ അത് പ്രകടിപ്പിക്കാം. സമകാലിന സംഭവങ്ങൾ, , സാമൂഹ്യ പ്രശ്നങ്ങൾ, വിവാദങ്ങൾ തുടങ്ങിയവയെ ആസ്പദമാക്കിയാണ് വിഷയങ്ങൾ നൽകാറുള്ളത്. പെൻസിൽ കൊണ്ടു വരച്ച ശേഷമോ അല്ലാതെയോ പേനയോ ബ്രഷോ ഉപയോഗിച്ചു ചെയ്യാം. മത്സരത്തിന് . ഒന്നിലധികം കാർട്ടൂണുകൾ വരക്കാവുന്നതാണ്.  രാഷ്ടീയ - സാംസ്ക്കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വരയാവാം. ആക്ഷേപഹാസ്യവും ഇതിൻ്റെ ഭാഗമാണ്. പ്രമുഖരുടെ കാർട്ടൂൺ രൂപങ്ങൾ പരിശീലിക്കുന്നത് ഗുണകരമാവും. ആശയം ഫലപ്രദമായി ബോധ്യപ്പെടുത്താനാവണം. രേഖകളുടെ ഒഴുക്ക്, അനയാസത എന്നിവ പ്രകടിപ്പിക്കുന്നത്  കാഴ്ച ഭംഗിയുണ്ടാക്കും

*ഓയിൽ പെയിൻ്റിംഗ്* 
,
ജലച്ചായത്തിൽ അനുവർത്തിക്കേണ്ട ചിലതെല്ലാം എണ്ണച്ചായത്തിലും പാലിക്കണം.
ബ്രഷ്, പെയിൻ്റിംഗ് നൈഫ് എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാം.  ഇളം മഞ്ഞനിറമുള്ള ഭാഗത്താണ് വരക്കേണ്ടത്. പേപ്പറിൻ്റെ മുഴുവൻ ഭാഗത്തും പെയിൻ്റ് ചെയ്തു പൂർത്തിയാക്കേണ്ടതുണ്ട്. അതിന് പരന്ന ബ്രഷുകൾ ഉപയോഗിക്കാം. കഴുകിയെടുക്കുന്നതിൽ സമയനഷ്ടം വരുമെന്നതു കൊണ്ട് ഒരേ വലുപ്പത്തിലുള്ള പല ബ്രഷുകൾ ഉപയോഗിക്കുന്നതാണ് സൗകര്യം.
തുടയ്ക്കാൻ തുണി കരുതണം. വെള്ള നിറം വരുന്ന ഭാഗങ്ങൾ  ജലച്ചായത്തിൽ ചെയ്യുമ്പോൾ  പേപ്പറിൽ ആ ഭാഗം  ഒഴിവാക്കിയാണ് ചെയ്യാറുള്ളതെങ്കിൽ അതാര്യ നിറമായ എണ്ണച്ചായത്തിൽ വെള്ള നിറം തന്നെയാണ് ഉപയോഗിക്കുന്നത്.


 *കൊളാഷ്*
 
പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ചിത്ര നിർമ്മിതിയാണ് കൊളാഷ്. സ്കൂൾ മേളകളിൽ പേപ്പർ കൊളാഷാണ് സാധാരണ കണ്ടു വരുന്നത്. വിഷയം മൂർത്തമോ അമൂർത്തമോ ആവാം.  നിറമുള്ള  കടലാസ്സുകൾ വിഷയാനുസൃതമായി മുറിച്ച് ഒട്ടിച്ചാണ് പേപ്പർ കൊളാഷ് തയ്യാറാക്കുന്നത്. ചിത്രം വരച്ചതിനു ശേഷം പേപ്പറുകൾ കൈ കൊണ്ട് കീറിയും കത്രിക കൊണ്ട് മുറിച്ചും ഇത് ചെയ്യാം. പത്രമാസികകളിലെ കളർ പേജുകൾ ആവശ്യത്തിന്  കരുതണം. ബ്രഷ് ഉപയോഗിച്ച് പശ തേക്കാം. ചിത്രത്തിൻ്റെ പശ്ചാത്തലവും ഭംഗിയാക്കിയാലേ പൂർണ്ണതയുണ്ടാവൂ. നിഴലും വെളിച്ചവും പ്രകടിപ്പിക്കുന്നത് ആകർഷണീയത കൂട്ടും. നിറമുള്ള കടലാസുകൾ ചേർത്ത് ഉണ്ടാക്കുകയല്ലാതെ ചിത്രങ്ങൾ അതേപടി വെട്ടിയൊട്ടിക്കേണ്ടതില്ല.  കടലാസ്സുകൾ ചേർത്തുള്ള ചിത്ര നിർമ്മിതിയാണിതെന്നു മനസിലാവാതെ വിഷയവുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള പത്രവാർത്തകൾ മാത്രം ഒട്ടിച്ചിടുന്നതാണ്   കൊളാഷ് എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്.

തയ്യാറാക്കിയത് : സുരേഷ് കാട്ടിലങ്ങാടി

Tuesday, September 26, 2023

സെപ്തംബർ - 27 രാജാറാം മോഹൻ റോയിയുടെ ചരമവാർഷിക ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 സെപ്തംബർ - 27
രാജാറാം മോഹൻ റോയിയുടെ ചരമവാർഷിക ദിനം.

ഇന്ത്യയിൽ നിലനിന്നിരുന്ന സതി സമ്പ്രദായം നിർത്തലാക്കുന്നതിനു വേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹ്യ പരിഷ്കർത്താവും ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവുമായ രാജാറാം മോഹൻ റോയിയുടെ ജീവിത കഥ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




ചിത്രരചനാ മത്സരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? /Adhyapakakkoottam

അധ്യാപകക്കൂട്ടം കലോത്സവം

ചിത്രരചനാ മത്സരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ശബ്ദം:
രാജേന്ദ്രൻ കെ.ജി
ചിത്രകാരൻ
പാലക്കാട്.


Monday, September 25, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ 32 .പത്രങ്ങളുടെ പങ്ക്. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ

   32 .പത്രങ്ങളുടെ പങ്ക്.
      ദേശീയതയിലേക്കുള്ള കുതിച്ചുചാട്ടത്തിന് ജനങ്ങളെ ഊർജ്ജസ്വലരാക്കുന്നതിൽ നേതാക്കളോടൊപ്പം സജീവമായി രംഗത്തു പ്രവർത്തിച്ചത് ഇവിടുത്തെ പത്രങ്ങൾ ആയിരുന്നു. 1857ലെ കലാപത്തിന് മുമ്പ് തന്നെ പല പ്രസ്ഥാനങ്ങളുടെയും ഒപ്പത്തിനൊപ്പം ഇന്ത്യയിലെ ദേശീയ പത്രങ്ങൾ അതിൻറെ കരുത്ത ജിഹ്വകളുമായി നിന്നു. കലാപത്തിന് ശേഷമാണ് അവയുടെ പ്രവർത്തനം കൂടുതൽ ശക്തമായത്.1857ൽ കലാപകാരികൾ വീറോടെ ആലപിച്ച 'ഹം ഹെ ഇസ്കെ മാലിക്'  എന്നു തുടങ്ങുന്ന ഒരു പടപ്പാട്ട് ഉണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ, ഉയർത്താൻ സമയമായിരിക്കുന്നു എന്നും മറ്റുമുള്ള ആശയങ്ങൾ അടങ്ങുന്ന അത്യാവേശകരമായ ദേശഭക്തിഗാനം. അജി മുല്ല ഖാൻ എന്ന കവിയുടെ ഈ പടപ്പാട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത് 'പയാമേ ആസാദി' ( സ്വാതന്ത്ര്യ സന്ദേശം )എന്ന പത്രത്തിൽ ആയിരുന്നു. മിർ ബേദാർ ബഖ്ദി  എന്ന ആളായിരുന്നു അതിൻറെ പത്രാധിപർ. ആ ഗാനം പ്രസിദ്ധീകരിച്ചതിനുള്ള ശിക്ഷയായി അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ശരീരത്തിൽ പന്നിക്കൊഴുപ്പ് തേച്ചുപിടിപ്പിച്ച ശേഷം വഴിയോരത്തെ ഒരു വേപ്പ് മരത്തിൻറെ കൊമ്പിൽ തൂക്കിയിട്ടാണ് മഹാനായ ആ പത്രാധിപരെ  ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത്. അയാൾക്ക് മാത്രമല്ല ഈ ദുരന്തം നേരിട്ടത്. പത്രവായനക്കാരെയും പിടികൂടി.  പത്രം വരുത്തുന്ന വീടുകളിൽ കയറിച്ചെന്ന് അവരെ തിരഞ്ഞു പിടിക്കുകയായിരുന്നു . ചില കുടുംബത്തിലെ മുഴുവൻ ആളുകളെയും (അക്ഷരജ്ഞാനം സമ്പാദിക്കാൻ പ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ പോലും) ഇംഗ്ലീഷ് സൈന്യം പിടിച്ചു കെട്ടി കൊണ്ടുവന്ന് തൂക്കിക്കൊന്നു. ഗാനരചയിതാവായ അജി മുല്ല ഖാൻ ബ്രിട്ടീഷുകാരുടെ കീഴിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു . ഫ്രഞ്ച് ഭാഷയും ഇംഗ്ലീഷും അറിയാവുന്ന ഒരു ബുദ്ധിജീവിയും പണ്ഡിതനും ആയിരുന്ന അദ്ദേഹം നാട്ടുരാജാക്കന്മാരുടെ ചില പ്രശ്നങ്ങളുമായി ഇംഗ്ലണ്ട് സന്ദർശിച്ച ആളാണ്. ഒടുവിൽ ദേശഭക്തി മുഴുത്ത് 1857ലെ കലാപത്തിൽ പങ്കെടുക്കുകയും മരണം വരിക്കുകയും ചെയ്തു.
    . ജനങ്ങളിൽ ദേശഭക്തി വളർത്തിയെടുക്കുന്നതിൽ പത്രങ്ങൾ എത്രത്തോളം മുന്നോട്ടുപോയിരുന്നു എന്നു പയാമേ   ആസാദിയുടെയും രക്തസാക്ഷിയായി മാറിയ അതിൻറെ പത്രാധിപരുടെയും കഥ വ്യക്തമാക്കുന്നു.
 ആ മഹത്തായ പാരമ്പര്യം അഭിമാനപൂർവ്വം പിന്തുടരാൻ ശ്രമിച്ചവയായിരുന്നു ഇവിടുത്തെ ദേശീയ പത്രങ്ങൾ. ബോംബെയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ, ബംഗാളിലെ അമൃത ബസാർ പത്രിക, സ്റ്റേറ്റ്സ്മാൻ,  അലഹബാദിലെ പയനീർ, വിന്ധ്യനു  തെക്ക് മദ്രാസിലെ ഹിന്ദു,  മെയിൽ എന്നിവയായിരുന്നു അക്കാലത്തെ മുഖ്യ ദേശീയ പത്രങ്ങൾ. വന്ദേമാതരത്തിന്റെ സൃഷ്ടാവും ബംഗാളിലെ പ്രഥമ ആഖ്യായികാകാരനുമാ യിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി നടത്തിയിരുന്ന 'ബംഗാ ദർശൻ 'എന്ന മാതൃഭാഷാ പത്രവും നവോത്ഥാന നായകനായ രാജാറാം മോഹൻ റോയിയുടെ 'ബംഗാൾ ഗസറ്റ്' എന്ന പത്രവും ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ് .1857ലെ കലാപത്തിന് മുമ്പ് മുതൽ തന്നെ പ്രസിദ്ധീകരിച്ചു തുടങ്ങിയതായിരുന്നു ഇവയിൽ പലതും എന്നാൽ ബ്രിട്ടീഷുകാർ കാര്യമായ നിയന്ത്രണങ്ങളൊന്നും പത്രങ്ങളുടെ മേൽ ഏർപ്പെടുത്തിയിരുന്നില്ല. ഒരു കാര്യത്തിൽ മാത്രമേ നിഷ്കർഷിച്ചിരുന്നുള്ളൂ. യന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ ഉള്ള നടപടിക്രമം അനുസരിച്ച് അച്ചടിയന്ത്രം വാങ്ങുമ്പോഴും സ്ഥാപിക്കുമ്പോഴും സർക്കാരിൻറെ അനുമതി വാങ്ങണം. മറ്റു പലതിനും എന്നതുപോലെ ഇന്ത്യക്കാർക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. ഇംഗ്ലീഷ് പ്രജകളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരായി രാജാറാം മോഹൻ റോയിയും വേറെ ചിലരും സുപ്രീംകോടതി വരെ കേസുമായി ചെന്നെങ്കിലും പരിഹാരം ഉണ്ടായില്ല. 1857ലെ കലാപത്തിനും ആസാദി സംഭവത്തിനുശേഷം ആണ് സർക്കാർ പത്രങ്ങളുടെ മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 1876ൽ പൊതുവേദിയിൽ  ഗവൺമെന്റിനെ വിമർശിക്കുന്ന നാടകങ്ങൾ അവതരിപ്പിക്കുന്നത് ഗവൺമെൻറ് നിരോധിച്ചു. നാടകത്തിൻറെ കയ്യെഴുത്ത് പ്രതി പോലീസ് കമ്മീഷണർക്ക് മുമ്പിൽ പരിശോധനയ്ക്കായി സമർപ്പിച്ചുകൊള്ളണമെന്നും, പ്രദർശന അനുമതി നേടണം എന്നുമുള്ള നിയമം കൊണ്ടുവന്നു. നോർത്ത് ബ്രൂക്ക് പ്രഭു എന്ന വൈസ്രോയിയുടെ കാലത്ത് ഈ നിയമത്തിനെതിരെയാണ് വിപ്ലവാനന്തരമുള്ള പത്രങ്ങളുടെ ആദ്യ പ്രതികരണം ഉണ്ടായത്. നീല ദർപ്പൺ പോലുള്ള നാടകങ്ങൾക്ക് മൂക്കുകയറിടാൻ വേണ്ടിയായിരുന്നു ഈ നിയമം. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് പത്രങ്ങൾ അപകടകാരികൾ ആണെന്ന ബോധം ശരിക്കും സർക്കാർതലത്തിൽ ഉണരുന്നത്. പത്രങ്ങളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയ മറ്റൊരു നിയമവും അക്കാലത്ത് ഗവൺമെൻറ് നടപ്പാക്കിയിരുന്നു ഇംഗ്ലീഷുകാർ മേധാവികളായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ കടന്നുചെല്ലുന്ന ഏതൊരു ഇന്ത്യക്കാരനും തൻറെ തലപ്പാവ് അഴിച്ചുമാറ്റിയോ തൊപ്പിയൂരിയോ ആദരവ് കാട്ടുകയും സായിപ്പിന് മുന്നിൽ തല കുമ്പിടുകയും വേണം  ഈ കാടൻ നിയമത്തിനെതിരെയും പത്രങ്ങൾ കൊടുങ്കാറ്റുയർത്തി. ചില പത്രങ്ങൾ ഉദ്ധതമായ നിർമര്യാദ എന്നു പറഞ്ഞുകൊണ്ട് നിയമത്തെ കളിയാക്കി്‌ പത്രങ്ങളുടെ പരാമർശം വായിച്ച പ്രമാണികനായ ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ അതിനെതിരെ പ്രതികരിച്ചത് എങ്ങനെയായിരുന്നു ഇത്ര ഘോഷിക്കാൻ മാത്രം ഇതിൽ എന്താണ് അപാകതയുള്ളത് ഇന്ത്യക്കാർ അടിമകളല്ലേ? അടിമ വർഗ്ഗമല്ലേ? നാം ഇവിടെ വരും മുമ്പും ഇവർ അടിമകൾ ആയിരുന്നില്ലേ? ഇനിയും അങ്ങനെയല്ലേ? അടിമകൾ അവരുടെ യജമാനന്മാരെ ആദരിക്കുന്നത് ലോകമര്യാദകളിൽ പെട്ട ചടങ്ങല്ലേ പിന്നെ എന്തിന് വെളുത്തവരുടെ മുമ്പിൽ കറുത്തവൻ തലകുനിച്ചു നിൽക്കാൻ അറച്ചുനിൽക്കണം? 1857ലെ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ വൈരനിര്യാതന ബുദ്ധിയോടെയാണ് ഇന്ത്യക്കാരോട് പെരുമാറിയിരുന്നത് പൊതുരംഗങ്ങളിൽ നിന്നും ഇന്ത്യക്കാരെ അവർ അകറ്റിനിർത്തി അയിത്തം ഉള്ളവരായി ഇന്ത്യക്കാരെ കണക്കാക്കി. ഒരു സാമൂഹിക ചടങ്ങിലും പങ്കാളികളാക്കിയില്ല. പൊതുഭോജനശാലകളിൽ പോലും ഈ അസ്പ്രശ്യത അവർ വളർത്തി അവർ പെരുമാറുന്ന ഹോട്ടലുകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തീൻ മേശകളിൽ ഒപ്പത്തിനൊപ്പം ഇരിക്കാനോ, ഭക്ഷണം കഴിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഇന്ത്യക്കാർക്ക് വേറെ ഇരിപ്പിടം ആയിരുന്നു. തീവണ്ടി മുറികളിൽ പോലും ഇന്ത്യക്കാർക്ക് വേറെയും ഇംഗ്ലീഷുകാർക്ക് വേറെയും ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഭൃത്യവർഗ്ഗത്തിന് എന്ന രീതിയിൽ പ്രത്യേക മുറികളിൽ ആയിരുന്നു.റോഡുകളിൽ പോലും നാട്ടുകാർക്ക്  സ്വൈര്യമായ സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു. വാഹനങ്ങളിലായാലും          കുതിരപ്പുറത്തായാലും ഒരു ഇന്ത്യക്കാരൻ യാത്രാവേളയിൽ അഭിമുഖമായി ഇംഗ്ലീഷുകാരെ കണ്ടുമുട്ടുകയാണെങ്കിൽ യാത്ര നിർത്തി താഴെയിറങ്ങി സായിപ്പിനെ സലാം വെച്ചിട്ട് വേണമായിരുന്നു യാത്ര തുടരാൻ .നീതിന്യായ  കോടതികളിൽ ആയാലും ഇന്ത്യക്കാർ യജമാനൻമാരായ വെളുത്തവരെ വിചാരണ ചെയ്യുന്നതും അവരെ ശിക്ഷിക്കുന്നതും അവർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ക്രിസ്ത്യൻ യജമാനനെ ശിക്ഷിക്കാൻ പാടുണ്ടോ എന്ന രീതിയിലായിരുന്നു അവരുടെ മാനസിക ഘടന.
 ഇന്ത്യൻ ജഡ്ജിമാർക്ക് ഇംഗ്ലീഷ് ക്രിമിനലുകളെ വിചാരണ ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ നിയമത്തോടു കാട്ടുന്ന അനാദരവാണ് എന്ന അഭിപ്രായം ശക്തിപ്പെട്ടു ഈ വിവേചനത്തിനെതിരെ ഇന്ത്യക്കാർ കൽക്കത്തയിലെ സുപ്രീംകോടതിയിലും ഇംഗ്ലണ്ടിലും ആക്ഷേപമായി കയറിയിറങ്ങി .രാജാറാം മോഹൻ റോയ് മുതൽ ഇതിനുവേണ്ടി യത്നിച്ചു.  ഫലമുണ്ടായില്ല 
  ഈ സന്ദർഭത്തിലാണ് 1880ല്‍ ഇംഗ്ലണ്ടിൽ ഭരണമാറ്റം ഉണ്ടാവുന്നത് .അതുവരെ ഭരിച്ചിരുന്ന യാഥാസ്ഥിതിക കക്ഷി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ലേബർകക്ഷി അധികാരമേറ്റെടുക്കുകയും ചെയ്തു. യാഥാസ്ഥിതിക കക്ഷിയെപ്പോലെ അത്രയും മുരടൻ ചിന്താഗതിക്കാരായിരുന്നില്ല ലേബർ പാർട്ടി. കോളനി ഭരണപ്രദേശങ്ങൗളിലെ ഭരണത്തിന്റെ കാർക്കശ്യത്തെ കുറെയെല്ലാം വിമർശിക്കുന്നവരായിരുന്നു ലേബർ കക്ഷിയും അതിൻറെ സമുന്നത നേതാവായിരുന്നു  ഗ്ലാഡ്സ്ടന്‍ പ്രഭുവിന്റെ രാഷ്ട്രീയ ശിഷ്യനുമായിരുന്ന റിപ്പൺ പ്രഭു. സൗമ്യശീലനും  ഉദാരമനസ്കനുമായിരുന്ന റിപ്പൺ പ്രഭു ഇന്ത്യക്കാരോട് സ്വന്തം നിലയിലും പാർട്ടിയുടെ രാഷ്ട്രീയ നയം എന്ന നിലയിലും നല്ല സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യയിൽ തദ്ദേശസ്വയംഭരണം ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു.
 ഇന്ത്യക്കാർക്ക് ഭരണപരമായ രാഷ്ട്രീയ വിദ്യാഭ്യാസ നൽകിയതും റിപ്പൺ പ്രഭുവാണ്.

 തയ്യാറാക്കിയത്: പ്രസന്നകുമാരി. ജീ.

Sunday, September 24, 2023

സാമൂഹിക സാംസ്കാരിക നവോത്ഥാനം./adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 

31. സാമൂഹിക സാംസ്കാരിക നവോത്ഥാനം.
     അക്കാലത്തെ കവികളും സാഹിത്യകാരന്മാരും സാഹിത്യ രംഗത്ത് പ്രവർത്തിച്ചിരുന്ന മിക്കവാറും എല്ലാ ബുദ്ധിജീവികളും നവോത്ഥാന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയവരായിരുന്നു. തുടക്കം മുതൽ തന്നെ അവർ ഈ ദേശീയ ധാരയിൽ ഇഴുകിച്ചേർന്നു. എല്ലാ ഭാഷകളിലുമുള്ള സാഹിത്യനായകന്മാർ അവരുടെ സിദ്ധിയുടെ പരമാവധി സംഭാവനകൾ നൽകി.
  ഇന്ത്യയിലെ പ്രശസ്തനായ ഉറുദു= പേർഷ്യൻ കവിയും ഇസ്ലാമിക ചിന്തകനും ആയിരുന്ന മുഹമ്മദ് ഇഖ്ബാൽ ആണ് ഇന്ത്യക്കാരെ അഭിമാനം കൊള്ളിക്കുന്ന 'സാരേ ജഹാം സേ അച്ഛാ' എന്ന വിശ്രുതഗാനം രചിച്ചത്. ബംഗാളിലെ നീലം കൃഷിക്കാരുടെ ജീവൽ പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് അരങ്ങു തകർത്തിരുന്ന നീല ദർപ്പൻ എന്ന നാടകം ജനശ്രദ്ധ പിടിച്ചുപറ്റി. ഇതേ രീതിയിലുള്ള അതിശക്തമായ മറ്റൊരു സാഹിത്യസൃഷ്ടിയായിരുന്നു 'ആനന്ദമഠം'  എന്ന ആഖ്യായിക. ബങ്കിം ചന്ദ്ര ചാറ്റർജി എന്ന സാഹിത്യനായകൻ ആയിരുന്നു കർത്താവ്. സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെ ആഞ്ഞടിക്കാൻ ആവേശം നൽകുന്ന ഒരു ഒന്നാന്തരം സാഹിത്യസൃഷ്ടിയായിരുന്നു ആ ഗ്രന്ഥം. അതിലെ ഭവാനന്ദൻ എന്ന കഥാപാത്രം വിപ്ലവത്തിന് ഒരുങ്ങും മുമ്പ്  ഭാരതാംബയെ  പ്രകീർത്തിച്ചുകൊണ്ട് പ്രാർത്ഥനാ രൂപത്തിലുള്ള ഒരു ഗാനം ആലപിക്കുന്നുണ്ട്. വന്ദേമാതരം എന്ന് തുടങ്ങുന്ന ഗാനം അക്കാലത്ത് ജനങ്ങളിൽ ആവേശം ഉയർത്തിയ ഒരു ശക്തി മന്ത്രമായി പ്രയോജനപ്പെട്ടിരുന്നു ഈ ഗാനം.  ഇത് പിന്നീട് നമ്മുടെ ദേശീയ ഗീതമായി തീർന്നു. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനക്കാർ ഏതു ചടങ്ങിന്റെ തുടക്കത്തിലും ഇത് ആലപിച്ചു തുടങ്ങി. കൊച്ചുകുട്ടികൾ പോലും ഈ ദേശഭക്തിഗാനത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടു . ബ്രിട്ടീഷുകാരെ ഏറ്റവും അധികം വിറളി കൊള്ളിച്ചതും ഈ ഗാനമായിരുന്നു. അതുകാരണം വന്ദേമാതരം ആലപിക്കുന്നതും അത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നതും കുറ്റകരമാക്കി.
  വന്ദേമാതരം പകർത്തുന്നതും പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമായി. വന്ദേമാതരം ആലപിക്കുന്നവരെ ജയിലിൽ ഇട്ടു. കൊച്ചുകുട്ടികളെ പോലും നിയമം പിടികൂടി ശിക്ഷിച്ചു.  എന്നിട്ടും ജനങ്ങൾ മാത്രം കൈയൊഴിഞ്ഞില്ല.
    1850കളിൽ ജീവിച്ചിരുന്ന  ജനങ്ങളിൽ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളർത്തുകയും ചെയ്ത ബംഗാളിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു ഹെൻട്രി വിവിയൻ ഡെറോസിയോ. രാജാറാം മോഹൻ റോയ്  തുറന്ന പാതയിലൂടെ കുറേക്കൂടി പുരോഗമനപരമായ ആശയങ്ങളുമായി മുന്നോട്ടുപോയ ഡോറോസിയോ 1809 ലാണ് ജനിച്ചത് . ആംഗ്ലോ ഇന്ത്യൻ വംശജൻ ആയിരുന്ന ഡെറോസിയോ രൂപം നൽകിയ  'യങ് ബംഗാൾ'  അഥവാ 'യുവ ബംഗാൾ' പ്രസ്ഥാനം,
 സാമൂഹിക രംഗത്ത് വലിയ സ്വാധീനം ചെലുത്തി.
    ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ കാലവും ഇഴുകിച്ചേർന്ന ഒരു മഹാനായിരുന്നു  ദാദാഭായ് നവറോജി.അനുഭവ സമ്പന്നനും ജ്ഞാനിയും സമാരാധ്യാനുമായ  ആയ ഭാരതീയൻ .
   മഹാനായ ആ ഭാരതീയൻ പ്രസ്ഥാനത്തിനുവേണ്ടി തൻറെ സ്വത്തും ധനവും ചൈതന്യവും ഒഴിഞ്ഞുവെച്ചു . ഇന്ത്യയുടെ സമ്പത്തും മൂലധനം പോലും ബ്രിട്ടീഷ് കോളനിവാഴ്ച പോലെ ചോർത്തിക്കൊണ്ടുപോകുന്നതിന്റെ ഫലമായാണ് ഇന്ത്യ പരമ ദരിദ്രം ആയത് എന്ന് ഇംഗ്ലണ്ടിൽ ചെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശസ്നേഹിയായിരുന്നു ദാദാഭായ്. 
  സ്ത്രീകളുടെ മോചനത്തിനു വേണ്ടി സാമൂഹ്യ നവോത്ഥാനത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്ത പണ്ഡിത രമാഭായ് പൂന സ്വദേശിനിയാണ് 1858 ൽ ജനിച്ച രമാഭായി പൂന ആസ്ഥാനമായി ആര്യ മഹിളാ സഭ സ്ഥാപിച്ചു. ആചാരങ്ങളും പാരമ്പര്യങ്ങളും അടിച്ചേൽപ്പിച്ച അടിമത്തത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മഹിളാസഭ ജന്മം കൊണ്ടത് . ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ രമാഭായ് ഇംഗ്ലണ്ടും  സന്ദർശിച്ചു .തിരിച്ചു നാട്ടിലെത്തിയ അവർ ക്രിസ്തുമതം സ്വീകരിച്ചു. വിധവകൾക്ക് വേണ്ടി ശാരദ സദനം തുടങ്ങിയ അവർ പിന്നീട് രമാഭായി മുക്തി മിഷൻ സ്ഥാപിച്ചു.
        ഇതേ കാലത്ത് പ്രകാശഗോപുരങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന ഒരു കൂട്ടം നേതാക്കൾ രാഷ്ട്രീയ രംഗത്ത് വളർന്നുവന്നു. സുരേന്ദ്രനാഥ ബാനർജി ആയിരുന്നു അവരിൽ പ്രധാനി. രാജ് നാരായണൻ ബോസ്,  ജ്യോതീന്ദ്രനാഥ ടാഗോർ,  ശിവനാഥ് ശാസ്ത്രി,  വിപിൻ ചന്ദ്രപാൽ, ബാലാദേവി തുടങ്ങിയവരും പ്രധാനികളായിരുന്നു .സ്വരാജ് ലക്ഷ്യമാക്കി കൊണ്ടാണ് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തത്. നിലവിലുള്ള വ്യവസ്ഥിതിക്കെതിരായി സായുധ വിപ്ലവത്തിലൂടെ മുന്നേറാനാണ് അവർ ശ്രമം തുടങ്ങിയത് .എന്നാൽ വിപൽകരമായ ഇത്തരം പരിപാടികൾക്ക് വേണ്ടി വേണ്ടത്ര അനുയായികളെ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭരണഘടനാപരമായ ശൈലി അല്ലാതെ മറ്റൊന്നിനും ജനഹൃദയം അപ്പോൾ സന്നദ്ധമായിരുന്നില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്നുണ്ടായ അറുകൊലയുണ്ടാക്കിയ ഞെട്ടൽ ഇന്ത്യക്കാരിൽ നിന്നും വിട്ടു മാറിയിരുന്നില്ല. ഒരു വിഭാഗം യുവാക്കൾ ആ വഴി ചിന്തിക്കുകയും അഗ്നിസ്ഫുലിംഗം  അണഞ്ഞു പോകാതെ സൂക്ഷിക്കുകയും ചെയ്തു. ഇവരുടെ ആവേശം പ്രധാനമായും വിവേകാനന്ദൻറെ പ്രഭാഷണങ്ങൾ ആയിരുന്നു. കാവി വസ്ത്രം അണിഞ്ഞ സന്യാസി ആയിരുന്നെങ്കിലും അദ്ദേഹം ആത്മീയവാദിയും ഒപ്പം ഒരു ഭൗതികവാദിയും ആയിരുന്നു .മാതൃഭൂമിയെ മോചിപ്പിക്കാനും സമൂഹത്തിലെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കാനും, ജാതിമത ഭ്രാന്തിന്റെ മതിൽക്കെട്ട് തകർക്കാനും, വിശക്കുന്ന വയറിന് ഭക്ഷണം എത്തിച്ചു കൊടുക്കാനും, ജീവൻ വെടിയേണ്ടി വന്നാൽ അതിനു മടിക്കുന്ന താണ് ഈശ്വരനിന്ദ എന്ന ശൈലിയിലുള്ള വിവേകാനന്ദൻറെ ബോധനത്തിൽ നിന്നും പ്രബുദ്ധത കൈവരിച്ചവരായിരുന്നു ഇവർ.
     മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്നു മഹാത്മാ ഫുലെ എന്ന പേരിൽ അറിയപ്പെട്ട ജ്യോതിറാവു ഗോവിന്ദ റാവു ഫുലെ. ഏറ്റവും അടിത്തട്ടിൽ കഴിയുന്ന അധകൃത ജന വിഭാഗങ്ങളെ സാമൂഹിക പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിൽ നിർണായക സംഭാവന നൽകിയ മഹാനാണ് ഫുലെ.
   മാലി എന്ന താഴ്ന്ന ജാതിയിൽ 1827 ൽ ജനിച്ച ഫുലെ ജാതിവ്യവസ്ഥയ്ക്ക് എതിരെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അക്ഷീണം യത്നിച്ചു.  സ്ത്രീകളുടെ, പ്രത്യേകിച്ച് താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസത്തിന് ഫുലെ പ്രത്യേകം ഊന്നൽ നൽകിയിരുന്നു .വിധവാ വിവാഹത്തിൻറെ ശക്തനായ വക്താവായിരുന്നു അദ്ദേഹം .യുക്തിസഹമായ വാദമുഖങ്ങളിലൂടെ ജാതിവ്യവസ്ഥ അർത്ഥശൂന്യമാണെന്ന്  ഫുലെ സമർത്ഥിച്ചു. 'മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മംകൊണ്ട് ആരും വിശുദ്ധരല്ല' ഫുലെ ചൂണ്ടിക്കാട്ടി. മതത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള ചേരിതിരിവുകളും അനാവശ്യമാണെന്ന്  ഫുലെ വാദിച്ചു. 1890 ൽ ഫുലെ അന്തരിച്ചു.

 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

Friday, September 22, 2023

ശാസ്ത്രമേള , ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേള , ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള , ഐ.ടി മേള, ജനങ്ങൾ, പങ്കെടുക്കേണ്ട രീതികൾ പരിചയപ്പെടുത്തുന്ന പി.ഡി.എഫുകൾ.

തയ്യാറാക്കിയത് : 
സതീശൻ കല്ലിങ്കൽ
പി.എ.എൻ.എം.എസ് എ.യു.പി.എസ്
പച്ചാട്ടിരി.


Thursday, September 21, 2023

card and Straw board work/ adhyapakakkoottam

അധ്യാപകക്കൂട്ടം പ്രവൃത്തിപരിചയമേള

പ്രവൃത്തി പരിചയമേളയിലെ മത്സര ഇനമായ card and Straw board work പഠിക്കാം.
തയ്യാറാക്കിയത്:

P J. Francis
Retd. Binder
Pullan House
Mattoor, Kalady
Pin - 683574
Ph: 9496578981
&
Alphonsa Francis
Retd. Teacher
work Experience
Ph: 9846846297


ബുക്ക് ബൈൻഡിങ് പഠിക്കാം. / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രവൃത്തിപരിചയമേള

പ്രവൃത്തി പരിചയമേളയിലെ മത്സര ഇനമായ ബുക്ക് ബൈൻഡിങ് പഠിക്കാം.
തയ്യാറാക്കിയത്:

P J. Francis
Retd. Binder
Pullan House
Mattoor, Kalady
Pin - 683574
Ph: 9496578981
&
Alphonsa Francis
Retd. Teacher
work Experience
Ph: 9846846297




Tuesday, September 19, 2023

സെപ്തംബർ - 20 ശ്രീനാരായണ ഗുരു ചരമവാർഷിക ദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 സെപ്തംബർ - 20
ശ്രീനാരായണ ഗുരു ചരമവാർഷിക ദിനം.

മതമേതായാലും മനഷ്യൻ നന്നായാൽ മതി
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നീ സൂക്തങ്ങളിലൂടെയും ,ജാതിയില്ലാ വിളംബരത്തിലൂടെയും മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച ശ്രീ നാരായണ ഗുരുവിൻ്റെ കർമപഥത്തിലൂടെ ...

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





Saturday, September 16, 2023

പ്രവൃത്തി പരിചയമേള ഒരാമുഖം /ad

അധ്യാപകക്കൂട്ടം പ്രവൃത്തിപരിചയമേള



പ്രവൃത്തി പരിചയമേള ഒരാമുഖം
ടീം അധ്യാപകക്കൂട്ടത്തിന്റെ നേ
തൃത്വത്തിൽ ശ്രീ. പ്രമോദ് അടുത്തില നയിച്ച ക്ലാസ്.








അധ്യാപകക്കൂട്ടം കഥാസാഗരം ഒരു ഭാഷാ അപാരത / adhyapakakkoottam

അധ്യാപകക്കൂട്ടം കഥാസാഗരം

ഒരു ഭാഷാ അപാരത 😁

ഭാഷാവൈവിധ്യം ആശയവിനിമയത്തിലുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല... മാതൃഭാഷയായമലയാള പദങ്ങൾക്കു തന്നെ ജില്ലകൾ തോറും വ്യത്യസ്ത അർഥ സങ്കൽപങ്ങളാണ്. വടക്കുനിന്ന്‌തെക്കുപോയി പഠിക്കുന്നവർ കടയിൽ പോയി പൂളക്കിഴങ്ങ് ചോദിക്കുന്നതും , തൊടിയിലെ പുല്ലു പറിക്കുകയാണെന്നു പറയുന്നതും.... ഉണ്ടാക്കുന്ന പൊല്ലാപ്പിൽ പകച്ചു നിൽപു പോലെ വിചിത്രമാണ് തെക്കുനിന്നു വടക്കെത്തി "ഇലയെടുത്തു ചാടിക്കളഞ്ഞാ"... എന്നു കേൾക്കുമ്പോൾ അന്തം വിട്ടു കുന്തം വിഴുങ്ങ്യ പോലെ നിൽക്കേണ്ടി വരുന്നതും... ഭാഷാ അപാരത സൃഷ്ടിക്കുന്ന നർമാനുഭവങ്ങൾ ഏറെയാണ്...
 
അതിഥി തൊഴിലാളികൾ ഏറെയായതോടെ വിദ്യാലയങ്ങളിലും അന്യഭാഷാവിദ്യാർഥികൾ ഏറെയെത്തിത്തുടങ്ങി. സൗഹൃദങ്ങൾക്ക് ആംഗ്യഭാഷ തന്നെ ധാരാളമെങ്കിലും, ഇരുകൂട്ടർക്കുമിടയിൽ ആശയ വിനിമയംസുഗമമാവാൻ അൽപസമയമെടുക്കുന്നത്‌ സ്വാഭാവികം.. അങ്ങിനെയൊരിടവേളയിലാണ് സംഭവം..
  ഹിന്ദിക്കാരനായ വിദ്യാർഥി പരാതി ബോധിപ്പിച്ചിരിക്കുകയാണ്. "ഉസ്നേമുച്‌ഛേ മാരാ.." തുടർന്ന് അവൻ ചൂണ്ടിക്കാണിച്ച മലയാളി വിദ്യാർഥി അവന്റെ മുന്നിലും, ടീച്ചറുടെ മുന്നിലും നിരപരാധിയെന്നു തെളിയിക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്... തോളിൽ തട്ടി "ഭായി.. ഭായി". വിളിക്കുന്നു... തുടർന്ന് സ്വന്തം നെഞ്ചിൽ രണ്ടുമൂന്നുതവണ തൊട്ടുകാണിക്കുന്നു.  ( ഉദ്ദേശിച്ചത്ഞാൻ ... )
തുടർന്ന് മറ്റവനെ ചൂണ്ടി "കുത്താ. കുത്താ..."
തുടർന്ന് ദയനീയ നോട്ടത്തോടെരണ്ടു കയ്യും വിപരീത ദിശയിൽ ചലിപ്പിച്ച്  (ഇല്ല എന്നർഥം......) തലയുമതിനനുസരിച്ചാട്ടി ഒന്നുകൂടി ഉറപ്പിക്കുന്നു. രണ്ടു തവണ ഇതാവർത്തിച്ചപ്പോൾ ഹിന്ദിക്കാരന്റെ മുഖത്തെ അമർഷം കൂടുന്നതു ശ്രദ്ധിച്ച് രക്ഷക്കായിടീച്ചറെ നോക്കുന്നു. പാളിപ്പോയ അഭിനയമികവു കണ്ടു ചിരിയടക്കാൻ പാടുപെടുന്നതിനിടയിൽ താൻ പറഞ്ഞതിന്റെ അർഥം പറഞ്ഞു കൊടുത്തടീച്ചറെ നോക്കി തലയിൽ കൈവച്ച് അവൻ പറഞ്ഞ അടുത്ത ഡയലോഗ് ഇങ്ങനെ
"പടച്ചോനേ..... ഞാൻ അന്നെ കുത്തീട്ടില്ലാ....ന്നാട്ടിലേ ഞാൻ ഉദ്ദേശിച്ചേ ".....😁😁😁😁😁

സുമിത ടീച്ചർ
കൃഷ്ണ എ.എൽ. പി. എസ് 
അലനല്ലൂർ , പാലക്കാട്

Friday, September 15, 2023

സെപ്തംബർ - 16 ഓസോൺ ദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്തംബർ - 16 ഓസോൺ ദിനം

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി ഭൂമിയെ സംരക്ഷിക്കുന്ന പാളിയാണ് ഓസോൺ. 'ജീവന്റെ കുടയായ ഓസോണിന്റെ പ്രാധാന്യവും സവിശേഷതകളും ........

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.



കഥ: കൃഷിമാഷ് / adhyapakakkoottam

അധ്യാപകക്കൂട്ടം കഥാസാഗരം

കഥ: കൃഷിമാഷ്
രചന: Rema sukesan
Kanattil (H)
P. O.  Pullut
Thrissur
680663


Thursday, September 14, 2023

സാമൂഹിക സാംസ്കാരിക നവോത്ഥാനം. ശ്രീനാരായണഗുരു. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

30. സാമൂഹിക സാംസ്കാരിക നവോത്ഥാനം.
   ശ്രീനാരായണഗുരു.
              കേരളത്തിൽ നവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. ജാതിവ്യവസ്ഥയും അതിൻറെ കൂടപ്പിറപ്പായ അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം ജീർണിച്ച സമൂഹത്തെ നവീകരിക്കാൻ ധീരമായ നേതൃത്വം നൽകിയത് ശ്രീനാരായണ ഗുരുവാണ്.
    തിരുവനന്തപുരത്തുനിന്ന് 15 കിലോമീറ്റർ വടക്കുള്ള ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരം എന്ന കർഷക കുടുംബത്തിൽ 1855 ആഗസ്റ്റിൽ ചതയ ദിനത്തിലാണ് നാണു ജനിച്ചത്. അച്ഛൻ മാടൻ ആശാൻ , അമ്മ, കുട്ടിയമ്മ.  നാട്ടാചാരപ്രകാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം സംസ്കൃതവും അദ്ദേഹം പഠിച്ചു. ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് ജനങ്ങളുടെ ജീവിത സാഹചര്യവും സാമൂഹ്യ തിന്മകളും നേരിട്ടു മനസ്സിലാക്കിയ നാണു, മന:ശാന്തിക്കായി മരുത്വാമലയിൽ ഏറെനാൾ  കഴിഞ്ഞുകൂടി. തുടർന്നാണ് സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനവുമായി അദ്ദേഹം ജനമധ്യത്തിലേക്ക് ഇറങ്ങിയത്. 1888 ൽ അരുവിപ്പുറം ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു തുടക്കം.  ബ്രാഹ്മണ പൗരോഹിത്യത്തിനെതിരായ വെല്ലുവിളിയായിരുന്നു അത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ  സർവ്വരും സഹോദരന്മാരെ പോലെ കഴിയുന്ന മാതൃസ്ഥാപനമായാണ് താൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തെ ശ്രീനാരായണഗുരു വിശേഷിപ്പിച്ചത്. ആത്മീയ ഉന്നതിക്ക് ക്ഷേത്രങ്ങൾ ആവശ്യമാണെന്ന അടിസ്ഥാനത്തിൽ കേരളത്തിൻറെ പല ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. പല ക്ഷേത്രങ്ങളിലും കണ്ണാടിയും വിളക്കുമായിരുന്നു അദ്ദേഹം പ്രതിഷ്ഠിച്ചത്. സാമൂഹിക പുരോഗതിക്ക് അനിവാര്യമായത് വിദ്യാഭ്യാസമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീനാരായണഗുരു, ഒരവസരത്തിൽ "ഇനി ക്ഷേത്രങ്ങൾ അധികം വേണമെന്നില്ല വിദ്യാലയങ്ങളാണ് വേണ്ടത്" എന്ന് പറയുകയുണ്ടായി.
     പിന്നോക്ക സമുദായങ്ങൾ സ്വയം സംഘടിച്ച് ശക്തരാവണം എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. ആ ആശയം പ്രായോഗികമാക്കാൻ ശ്രീനാരായണഗുരു മുൻകൈയെടുത്തു രൂപം നൽകിയ സംഘടനയാണ് ശ്രീനാരായണ ധർമ്മപരിപാലന സംഘം.( എസ്. എൻ. ഡി. പി.) മഹാകവി കുമാരനാശാൻ, ഡോ. പൽപ്പു, സഹോദരൻ അയ്യപ്പൻ,  ടി. കെ. മാധവൻ തുടങ്ങി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായ നേതൃത്വം  നൽകിയവരെയെല്ലാം കർമ്മരംഗത്തിറക്കിയത് ശ്രീനാരായണഗുരുവായിരുന്നു. മഹാത്മാഗാന്ധിയും മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.
   ശ്രീനാരായണഗുരുവിനെ സന്ദർശിച്ച ശേഷം ടാഗോർ ഇപ്രകാരം രേഖപ്പെടുത്തി. "ശ്രീനാരായണ ഗുരുവിനു തുല്യനായ ഒരു മഹാത്മാവിനെ കണ്ടുമുട്ടാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അനന്തതയിലേക്കു  നീട്ടിയ ആ  യോഗ നയനങ്ങളും, ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും എനിക്ക് ഒരിക്കലും മറക്കാൻ ആവില്ല' .
   സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തണമെന്നു വാദിച്ച ശ്രീനാരായണഗുരു, സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയിരുന്നു. സ്ത്രീധനം പോലുള്ള അനാചാരങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.
   മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ശ്രീനാരായണഗുരു നിരവധി ഗ്രന്ഥങ്ങളും രചിച്ചു .
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നും "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നും ഉദ്ഘോഷിച്ച ശ്രീനാരായണഗുരു വിശ്വമാനവികതയുടെ ഏറ്റവും ശ്രേഷ്ഠനായ വക്താവായിരുന്നു. ഇന്ത്യയിൽ ആദ്യമായി സർവ്വമത സമ്മേളനം വിളിച്ചുകൂട്ടിയത് ശ്രീനാരായണഗുരുവാണ്. വ്യാവസായിക പുരോഗതിയിലൂടെയേ സമുദായ പുരോഗതി നേടാനാവൂ എന്ന അഭിപ്രായക്കാരനായിരുന്നഅദ്ദേഹം ഒരിക്കൽ പറഞ്ഞു , "വിദ്യാഭ്യാസം കഴിഞ്ഞാൽ സമുദായ അഭിവൃദ്ധിക്ക് അത്യാവശ്യമായിട്ടുള്ളത് വ്യവസായമാണ്. കമ്പനികൾ ഏർപ്പെടുത്തി പലമാതിരി യന്ത്രങ്ങൾ വരുത്തി  സധൈര്യം പ്രവർത്തിക്കണം. കുട്ടികളെ വ്യവസായ ശാലകളിൽ അയച്ചു പഠിപ്പിക്കുകയും വേണം".
   1928 ൽ ശിവഗിരിയിൽ വച്ചു ശ്രീനാരായണഗുരു കഥാവശേഷനായി.
  തയ്യാറാക്കിയത്:
      പ്രസന്നകുമാരി.ജീ.

ഉത്കണ്ഠ / adhyapakakkoottam

അധ്യാപകക്കൂട്ടം MOTIVATION

എന്താണ് ഉത്കണ്ഠ ? എങ്ങനെ ഉത്കണ്ഠയെ അകറ്റാം? കുട്ടികളിൽ ഉത്കണ്ഠ എങ്ങനെ പ്രവർത്തിക്കുന്നു ?
ഡോ. ആനന്ദ് എസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്


Tuesday, September 12, 2023

ഡിഫൻസ് (അടിയന്തിര രക്ഷാസഹായി) /adhyapakakkoottam

അധ്യാപകക്കൂട്ടം ലേഖനങ്ങൾ 

ഡിഫൻസ്
(അടിയന്തിര രക്ഷാസഹായി)

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് പ്രസിദ്ധീകരിക്കുന്നത്.



Sunday, September 10, 2023

സ്വദേശാഭിമാനി മെഗാക്വിസ്/adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

സ്വദേശ് മെഗാക്വിസ്

2023 വർഷത്തെ LP, UP, HS, HSS സബ് ജില്ലാതല ചോദ്യങ്ങൾ.



അറിവുത്സവം സീസൺ : 6 /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അറിവുത്സവം സീസൺ : 6 

2023 വർഷത്തെ LP, UP, HS, HSS സബ് ജില്ലാതല ചോദ്യങ്ങൾ.

Password:
LP: akstulp
UP : akstuup 
HS: akstuhs
HSS: akstuhss


Land of arts Simple notes/adhyapakakkoottam

അധ്യാപകക്കൂട്ടം class 4 EVS

Land of arts 
Simple notes
Prepared by,
Ramesh P
GUPS KIZHAYUR



Monday, September 4, 2023

സെപ്റ്റംബർ - 5 ഡോക്ടർ.എസ്.രാധാകൃഷ്ണൻ്റെ ജന്മദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്റ്റംബർ - 5
ഡോക്ടർ.എസ്.രാധാകൃഷ്ണൻ്റെ ജന്മദിനം

ക്രാന്തദർശിയായ അധ്യാപകൻ, ലോകം ദർശിച്ച മികച്ച തത്വചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, ഭരണകർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഡോക്ടർ.എസ്.രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെ ...
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




സെപ്തംബർ 5 ദേശീയ അധ്യാപക ദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സെപ്തംബർ 5
ദേശീയ അധ്യാപക ദിനം

ക്ലാസ് മുറികളുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് അധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നത് വിശാലമായ ലോകത്തെക്കുറിച്ചുള്ള അറിവുകളാണ്. അധ്യാപക ദിനത്തിൽ ഉത്തമ ഗുരുനാഥനെ തേടിയൊരു യാത്ര....

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




അധ്യാപകദിന ഗാനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അധ്യാപകദിന ഗാനം

രചന ശ്രീനിവാസ ഷേണായി (HM, GLPS വെളിയനാട് )
ആലാപനം അക്ഷത ഷേണായി ക്ലാസ്സ് 3
V R V M Govt. H S S VAYALAR.



സാമൂഹിക സാംസ്കാരിക നവോത്ഥാനം / adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

  29.   സാമൂഹിക സാംസ്കാരിക നവോത്ഥാനം.
     ബ്രിട്ടീഷ് ആധിപത്യം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്.  പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ  നാമ്പിട്ട നവോത്ഥാന പ്രസ്ഥാനമാണ് ഇതിൻറെ ഏറ്റവും ശ്രദ്ധേയമായ തെളിവ്. ബ്രിട്ടീഷുകാർക്ക് അവരുടെ ഭരണസഹായികളായി ഒരു ചെറിയ വിഭാഗത്തെ വളർത്തിക്കൊണ്ടു വരേണ്ടത് ആവശ്യമായിരുന്നു. പരിമിതമായ ഈ ലക്ഷ്യത്തോടെ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലെ ബുദ്ധിജീവികൾക്കു മുമ്പിൽ അറിവിൻറെ പുതിയൊരു ലോകം തുറന്നു കൊടുത്തു. പാശ്ചാത്യ ചിന്താധാരകളുമായും ആധുനിക ശാസ്ത്രങ്ങളുമായും ഇടപഴകാൻ ഇത് അവസരം ഒരുക്കി.  അതിപുരാതനമായ ചരിത്രവും സാംസ്കാരിക പൈതൃകവും ഉള്ള ഇന്ത്യ ഒരു കൊച്ചു രാഷ്ട്രമായ ബ്രിട്ടനു കീഴ്പ്പെട്ടതിന്റെ കാരണങ്ങൾ അവർ ആരായാൻ തുടങ്ങി. ഇന്ത്യൻ സാമൂഹിക ഘടനയുടെ ദൗർബല്യങ്ങളാണ് നമ്മുടെ അടിമത്വത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് എന്ന് മനസ്സിലാക്കി,  ഈ ദൗർബല്യങ്ങൾ തരണം ചെയ്യാതെ ഇന്ത്യക്ക് ബ്രിട്ടീഷ് നുകത്തിൽ നിന്ന് മോചനം ഉണ്ടാവില്ല എന്ന് മനസ്സിലാക്കുകയും ,ഈ തിരിച്ചറിവ് പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന് വഴിയൊരുക്കുകയും ചെയ്തു. 
    നവോത്ഥാന നായകരിൽ പലരും ഹിന്ദുമത വിശ്വാസികളായിരുന്നു. ജീർണ്ണതയുടെ വിഴുപ്പ് ഭാണ്ഡവുമായി നടക്കുന്ന സ്വന്തം മതത്തിലെ പൗരോഹിത്യത്തിനെതിരെ അവർ ആഞ്ഞടിച്ചു. മതത്തെ ശുദ്ധീകരിച്ചാൽ മാത്രമേ ഹൈന്ദവ വിശ്വാസികളെ ശുദ്ധീകരിച്ചെടുക്കാൻ നിർവാഹമുള്ളൂ എന്ന് അവർ സിദ്ധാന്തിച്ചു. അതിനായി അവർ മുന്നിട്ടിറങ്ങി. അറിവിൻറെ ചക്രവാളത്തിന് വിസ്തൃതി കൂട്ടാൻ തീവ്രശ്രമം ആരംഭിച്ചു.
    അങ്ങനെ മുന്നിട്ടിറങ്ങിയവരിൽ പ്രമുഖരായിരുന്നു രാജാറാം മോഹൻ റോയ്, ദയാനന്ദ സരസ്വതി , കേശവ ചന്ദ്രസെൻ ,വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പിതാവായ അവനീന്ദ്രനാഥ ടാഗോർ , ശ്രീരാമകൃഷ്ണൻ,  വിവേകാനന്ദൻ , ദാദാഭായ് നവറോജി, ശ്രീനാരായണഗുരു,  ഈശ്വര ചന്ദ്ര വിദ്യാസാഗർ തുടങ്ങിയവർ.  ഇവരിൽ ഒന്നാമതായി എടുത്തു പറയേണ്ട പേരാണ് രാജാറാം മോഹൻ റോയിയുടേത്. ഇംഗ്ലീഷ് ഭാഷ സ്വീകരിക്കുന്നതിന് വൈമുഖ്യം കാട്ടിയ തൻ്റെ നാട്ടുകാരോട് അദ്ദേഹം പറഞ്ഞു ഇംഗ്ലീഷുകാർക്ക് പകരം ഇംഗ്ലീഷ് ഭാഷയോട് നാം വിദ്വേഷം കാട്ടുന്നതിൽ അർത്ഥമില്ല. ആ ഭാഷ സായത്തമാക്കുന്നത് മൂലം വിശ്വത്തോളം വളർന്നുനിൽക്കുന്ന ഒരു പുതിയ ജ്ഞാന മണ്ഡലം നമുക്ക് നേരെ തുറന്നുനിൽക്കുന്നു. അതുകാരണം നാം തീർച്ചയായും ആ ഭാഷ പഠിക്കണം . ഒരു കാര്യം മാത്രം കരുതിയിരുന്നാൽ മതി പഠിച്ചു പഠിച്ച് നമ്മുടെ പൈതൃകവും പാരമ്പര്യവും അതിൽ മുക്കിക്കൊല്ലരുത് . നാം നാമായി തന്നെ ജീവിക്കണം.
   ബംഗാളിലെ രാധാ നഗറിൽ 1772 ൽആണ് റാം മോഹൻ റോയ് ജനിച്ചത് രാജാ എന്നത് അദ്ദേഹത്തിന് ലഭിച്ച ഒരു സ്ഥാനപ്പേർ മാത്രമായിരുന്നു. ശൈശവ, ബാല്യകാലങ്ങളിൽ അന്നത്തെ ബ്രാഹ്മണ സമുദായത്തിന്റെ ആചാരവിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള മതപരമായ വിദ്യാഭ്യാസം മാത്രമേ റാം മോഹന് ലഭിച്ചിരുന്നുള്ളൂ എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം പേർഷ്യൻ അറബി തുടങ്ങി പത്തോളം ഭാഷകളിൽ അവഗാഢമായ ജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷിലും പരിജ്ഞാനം നേടി.
  ഹൈന്ദവ പൗരോഹിത്യത്തിന്റെ നികൃഷ്ടമായ രണ്ട് സംഭാവനകൾ ആയ സതിക്കും ശൈശവ വിവാഹത്തിനും എതിരെ ആ മനുഷ്യസ്നേഹി ആഞ്ഞടിച്ചു . ഭർത്താവ് മരിച്ചാൽ ഭർത്താവിൻറെ ജഡം സംസ്കരിക്കുന്ന ചിതയിൽ വിധവയും ജീവൻ ഒടുക്കി കൊള്ളണം എന്ന ആചാരമായിരുന്നു സതി. ഈ രണ്ട് ക്രൂരമായ അനാചാരങ്ങളും നിയമം മൂലം നിരോധിക്കാൻ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ബെൻ്റിക് പ്രഭു 1829 ൽ ശ്രമിച്ചപ്പോൾ പൗരോഹിത്യത്തിന്റെ എതിർപ്പു മൂലം കഴിയാതെ വന്നു.  എന്നാൽ രാജാറാമിന്റെ സഹകരണം ബൻ്റിക് പ്രഭുവിന് ലഭിച്ചു. അപ്പോഴേക്കും രാജാറാം ഹിന്ദുമത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഒരു സംഘടന (ബ്രഹ്മസമാജം) രൂപീകരിക്കുകയും ഉൽപ്പതിഷ്ണുക്കളും ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചവരുമായ ധാരാളം ഹൈന്ദവരുടെ പിന്തുണ നേടുകയും ചെയ്തിരുന്നു.
    കൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിച്ചതും റാം മോഹൻ റോയിയുടെ പരിശ്രമ ഫലമായിരുന്നു. രാജാറാം ബ്രഹ്മസമാജം സ്ഥാപിച്ചതിൽ പിന്നെ 50 വർഷം പിന്നിട്ട ശേഷമാണ് ഇവിടെ മറ്റൊരു പ്രബലമായ പ്രസ്ഥാനം രൂപം കൊണ്ടത്, ആര്യസമാജം . അതിൻറെ സ്ഥാപകനായിരുന്നു ദയാനന്ദ സരസ്വതി ആധുനിക ലോകത്തിൻറെ ആത്മാവ് ഉൾക്കൊള്ളാൻ ഇന്ത്യക്കാരെ സജ്ജമാക്കുകയാണ് തൻറെ ലക്ഷ്യം എന്ന് ആ സന്യാസിവര്യൻ പ്രഖ്യാപിച്ചു. വിദേശശക്തിക്കെതിരെ കടുത്ത അമർഷവുമായി രംഗത്തിറങ്ങിയ ഒരു പ്രസ്ഥാനം ആയിരുന്നു ആര്യസമാജം .
   ഇന്ത്യയ്ക്ക് പുറത്തും വേരുന്നിനിന്ന മറ്റൊരു മഹാപ്രസ്ഥാനമായിരുന്നു കൽക്കത്തക്കടുത്ത് ദക്ഷിണേശ്വരത്ത് രൂപം കൊണ്ട ഭക്തിപ്രസ്ഥാനം. ആധുനിക ഭാരതത്തിൻറെ ആത്മീയ ഗുരുവായി കണക്കാക്കി വരുന്ന ശ്രീ രാമകൃഷ്ണൻ ആയിരുന്നു അതിന്റെ സ്ഥാപകൻ. ശ്രീരാമകൃഷ്ണന്റെ പ്രധാന ശിഷ്യനും സന്ദേശവാകനും ആയിരുന്നു വിവേകാനന്ദൻ. ഹിമാലയം മുതൽ കന്യാകുമാരി വരെ തലങ്ങും വിലങ്ങും സഞ്ചരിച്ചു കൊണ്ട് ഭാരതത്തിൻറെ അഖണ്ഡതയെ പറ്റിയും അത് കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ കടമയെപ്പറ്റിയും ആ സന്യാസി ശ്രേഷ്ഠൻ ബോധിപ്പിച്ചു. അടിമത്തം ദുഃഖമാണെന്നും അതിൽ നിന്നുള്ള മോചനം ശ്രേഷ്ഠമാണെന്നും വിവേകാനന്ദൻ ഓർമ്മപ്പെടുത്തി ഇതു നേടാനുള്ള ആദ്യത്തെ സംരംഭമായി ഇവിടെ ഭിന്നത വളർത്തുന്ന ജാതി മത സങ്കുചിതത്വത്തിന്റെ പഴഞ്ചൻ കോട്ടകൾ അടിച്ചു തകർക്കാൻ വിവേകാനന്ദൻ ആഹ്വാനം ചെയ്തു. "ഉത്തിഷ്ഠത ജാഗ്രത " എന്ന ഉണർവിന്റെ മന്ത്രവുമായി വൈദേശിക ശക്തികൾക്കെതിരെ ഇന്ത്യൻ ദേശീയതയെ ഊർജ്ജസ്വലമാക്കി. വിവേചനവും ചൂഷണവും വറുതിയും പട്ടിണിയും സാമൂഹിക അനാചാരങ്ങളും ഇന്ത്യയെ ദുർബലമാക്കുന്നതിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഇതിനെതിരെ സന്ധിയില്ലാത്ത സമരം നടത്താൻ ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്തു . ഈ രംഗത്ത് വിവേകാനന്ദനോടൊപ്പം സമൂഹമധ്യത്തിൽ ഇറങ്ങിയ മറ്റൊരു നവോത്ഥാന നേതാവായിരുന്നു കേശവ് ചന്ദ്രസെൻ . രണ്ടുപേരും ഇന്ത്യയ്ക്ക് വെളിയിൽ വിദേശ രാഷ്ട്രങ്ങളിൽ ചെന്ന് ഇന്ത്യയുടെ മഹത്വത്തെ പറ്റി പ്രചാരണം നടത്തി.
 തയ്യാറാക്കിയത്:
 പ്രസന്നകുമാരി ജീ